This is featured post 1 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
This is featured post 2 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
This is featured post 3 title
Replace these every slider sentences with your featured post descriptions.Go to Blogger edit html and find these sentences.Now replace these with your own descriptions.This theme is Bloggerized by Lasantha - Premiumbloggertemplates.com.
Wednesday, 13 August 2014
04:18
Unknown
ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും
പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭധാരണം. ഈ സമയം മുതല്‍പ്രസവം വരെ സ്‌ത്രീകള്‍
ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍
1-ാം മാസം
1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ് ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും
ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല.
2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍
ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല.
3. അടിക്കടി മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്.
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.4. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്‌ത്രീള്‍ക്കും
തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ
ഗര്‍ഭം സ്‌ഥിരീകരിക്കാം.
5. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച് മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്‍ഷന്‍
ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ പത്ത് ആഴ്‌ചയ്‌ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ
ക്ലിനിക്കല്‍ അബോര്‍ഷന്‍ എന്നാണ് പറയുന്നത്.
6. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം
പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം
രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഇക്കാലത്ത് സ്‌നേഹലാളനകള്‍കൊണ്ട്
ഭാര്യാ ഭര്‍ത്താക്കന്മാര്‍ തൃപ്‌തിപ്പെടേണ്ടി വരും.
7. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ശരീരത്തിന് യാത്രകള്‍കൊണ്ട്
ഒരു വിധത്തിലും ആയാസമുണ്ടാകരുത്. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍
പാടില്ല.
8. ഗര്‍ഭിണിയായാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും.
ദിനചര്യകളില്‍ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്. നടപ്പിലും
യാത്രകളിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത് ഇക്കാലത്താണ്. എന്നുകരുതി സാധാരണ
ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ടു കുഴപ്പവുമില്ല.
9. മൂന്നാഴ്‌ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു.
അതോടെ ശക്‌തിയായ വയര്‍ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്‌തസ്രാവം, ഛര്‍ദി എന്നിവ ഉണ്ടായെന്നു വരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കില്‍
മാത്രം ഡോക്‌ടറുടെ സഹായം തേടിയാല്‍ മതിയാവും.
10. വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഒന്നാം മാസം സാധ്യതയുണ്ട്. താനൊരു
അമ്മയാകാന്‍ പോകുന്നു എന്ന ചിന്ത ചില സ്‌ത്രീകളില്‍ ഉത്‌കണ്‌ഠനിറയ്‌ക്കും. ഭര്‍ത്താവ്
വേണം ഇക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍. ദേഷ്യം, സങ്കടം തുടങ്ങിയവ ചിലരില്‍ ഇക്കാലത്ത് കൂടുതലായി കാണപ്പെടും.
2-ാം മാസം
11. മൂത്രം ഒഴിക്കുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞുവരും. മൂത്രം കൂടെക്കൂടെ
ഒഴിക്കുന്നു എന്ന കാരണത്താല്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കരുത്. ഒരു ദിവസം
ശരാശരി പതിനാറ് മുതല്‍ പതിനെട്ട് ഗ്ലാസ് വെള്ളം കുടിക്കണം.
12. ഗര്‍ഭകാലത്ത് മൂത്രം പിടിച്ചു നിര്‍ത്തരുത്. മൂത്രാശയത്തില്‍
അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. അതിനാല്‍ വീട്ടിലായാലും ഓഫീസിലായാലും
മൂത്രാശങ്കയുണ്ടായാല്‍ തടഞ്ഞുനിര്‍ത്തരുത്.
13. രണ്ടാം മാസം മുതല്‍ ഓക്കാനവും ഛര്‍ദിയും വര്‍ധിക്കും. ശരീരത്തില്‍ ഹോര്‍മോണിന്റെ
ഉദ്‌പാദനം കൂടുന്നതാണ് ഛര്‍ദിയുണ്ടാകാന്‍ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ്
ഛര്‍ദി അനുഭവപ്പെടുക. അനിയന്ത്രിതമായ ഛര്‍ദിയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറെ കാണുക.
14. അനിയന്ത്രിതമായ ഛര്‍ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്‌ക്കുന്നത്
നല്ലതാണ്. ആഹാരം ഒന്നിച്ച് കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ് ഉത്തമം.
അതിനായി യാത്രയിലും മറ്റും കഴിക്കാന്‍ പഴം, ബിസ്‌ക്കറ്റ് തുടങ്ങിയവ കരുതുന്നത് നല്ലതാണ്.
15. രണ്ടാം മാസം മുതല്‍ ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ ഇതു കാരണമാകുന്നു.
16. പുറത്തു നിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നത് നന്നല്ല. പലതരത്തിലുമുള്ള
മാലിന്യങ്ങളും വിഷവസ്‌തുക്കളും അവയില്‍ അടങ്ങിയിരിക്കാനിടയുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക്
രുചി വര്‍ദ്ധിപ്പിക്കാനും ഭംഗിക്കുമായി രാസവസ്‌തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ക്കാറുണ്ട്.
ഇത് ഗര്‍ഭിണിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.
17. രണ്ടാം മാസം ഗര്‍ഭിണികള്‍ക്ക് നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം
മാറാന്‍ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. രാത്രിഭഷണം
നേരത്തേയാക്കുന്നതും അച്ചാറുകള്‍ കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍
ഒഴിവാക്കാന്‍ സഹായിക്കും.
18. ഗ്യാസിന്റെ ഉപദ്രവമുള്ളവര്‍ ഗ്യാസ് ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍
കഴിക്കരുത്. വയറില്‍ ഗ്യാസ്‌കെട്ടിയാല്‍ ഛര്‍ദിയും വയര്‍ വേദനയുമുണ്ടാകും.
19. മധുരം,
മധുര പലഹാരങ്ങള്‍
എന്നിവ കഴിക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരിക. മധുരപലഹാരങ്ങള്‍ഗര്‍ഭിണികള്‍ക്ക്
ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല അവ പല്ലിന്റെ ആരോഗ്യം
നശിപ്പിക്കുകയും ചെയ്യും.
20. സ്‌തനങ്ങള്‍ക്ക് മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്‌തമാകും. സ്‌തനങ്ങള്‍
തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളില്‍ ഒരു നേര്‍ത്ത ദ്രാവകം ഉത്‌പാദിപ്പിക്കപ്പെടുകയും
ചെയ്യുന്നു. ചെറിയ തോതില്‍ വേദന അനുഭവപ്പെടും. സ്‌തനത്തില്‍ നേരിയ സ്‌പര്‍ശം
പോലും ചില സ്‌ത്രീകളില്‍ വേദനയുണ്ടാക്കും.
3-ാം മാസം.
21. ആദ്യത്തെ സ്‌കാനിംഗ് മൂന്നാം മാസം നടത്താം. ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടെ
നടത്തുന്ന അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും.
കൂടാതെ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ
അറിയാം.
22. ഹീലുള്ള ചെരുപ്പ് ഉപയോഗിക്കുന്നവര്‍ അത് ഉപേക്ഷിക്കുക. ഹീലുള്ള ചെരുപ്പ്
ഗര്‍ഭിണികളില്‍ പരതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത
നടുവേദനയ്‌ക്കും കാരണമായേക്കാം.
23. രക്‌തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ
ഹീമോഗ്ലോബിന്റെ അളവ്,
പഞ്ചസാരയുടെ
അളവ് എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും
സ്‌ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും.
24. മലബന്ധം അനുഭവപ്പെട്ടു തുടങ്ങും. ശരീരത്തില്‍ പ്ര?ജസ്‌റ്ററോണ്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നതുകൊണ്ടാണിത്.
മലബന്ധം ഒഴിവാക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍
മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്‌ടറെ
സമീപിക്കേണ്ടതാണ്.
25. തലവേദന,
തലചുറ്റല്‍
തുടങ്ങിയ അസ്വസ്‌ഥതകള്‍ അടിക്കടിയുണ്ടാകും. മൂന്നുമാസം പിന്നിടുന്നതോടെ ഇവ
മാറുകയും ചെയ്യും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല.
26. മുലക്കണ്ണുകള്‍ക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതല്‍ കറുപ്പു
നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന്
മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു.
27. സ്‌തനങ്ങളിലേക്കുള്ള രക്‌തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍
തെളിഞ്ഞുവരുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിന് അമ്മയുടെ സ്‌തനങ്ങള്‍
പാകമാകുന്നതിന്റെ ലക്ഷണമാണിത്.
28. ആഹാരത്തിന് രുചിക്കുറവ് അനുഭവപ്പെടാം. എന്നാല്‍ പോഷകാഹാരങ്ങള്‍
കഴിക്കാതിരിക്കുകയുമരുത്. അതേസമയം ചില പ്രത്യേക ആഹാരസാധനങ്ങളോട് താല്‍പര്യം
കൂടുകയും ചെയ്യും. പ്രത്യേകിച്ച് പുളിയുള്ള സാധനങ്ങളോട്‌്.
29. മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നത് ഗര്‍ഭകാലലക്ഷണമായി കണക്കാക്കാറുണ്ട്.
എന്നാല്‍ ഇതിന് ശാസ്‌ത്രീയമായ വിശദീകരണമില്ല. ഇത് മൂന്നു മാസം കഴിയുന്നതോടെ
തനിയേ മാറും.
30. ഓഫീസ് ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പില്‍ ഇരുന്ന് ജോലി
ചെയ്യരുത്. ഒരു മണിക്കൂര്‍ ഇടവിട്ട് അല്‍പം നടക്കുന്നത് ഉത്തമമാണ്. ഗര്‍ഭിണികള്‍ക്ക്
സാധാരണയുണ്ടാകാനിടയുള്ള നടുവേദന ഒഴിവാക്കാന്‍ ഇതു സഹായിക്കും.
4-ാം മാസം
31. ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്‌ടറെ
ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്‌തിയായ തലവേദന, തലകറക്കം,
കിതപ്പ്, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബ്ലീഡിംഗ് എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം.
ഇക്കാര്യം ഡോക്‌ടറെ അറിയിക്കണം.
32. ഗര്‍ഭാശയം വളരുന്നതിന് അനുസരിച്ച് വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാല്‍
അയഞ്ഞ വസ്‌ത്രങ്ങള്‍ വേണം ധരിക്കാന്‍. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്‌ത്രങ്ങള്‍
ധരിക്കരുത്. കോട്ടണ്‍ വസ്‌ത്രങ്ങളാവുന്നതാണ് ഉത്തമം.
33. ഗര്‍ഭിണി ആയതുമുതലുള്ള ശാരീരീക അസ്വസ്‌ഥകള്‍ക്ക് നാലാംമാസമെത്തുന്നതോടെ ആശ്വാസം
ലഭിക്കും. അതോടൊപ്പം ശരീരം തടിക്കാനും തുടങ്ങും.
34. ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദം ഉണ്ടാകാത്ത വിധത്തിലുള്ള ലൈംഗികബന്ധം നാലാം
മാസം മുതല്‍ സാധ്യമാണ്. ഇതിനായി പ്രത്യേക സംഭോഗ രീതികള്‍ സ്വീകരിക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ ഡോക്‌ടറുടെ നിര്‍ദേശം തേടാന്‍ മടിക്കേണ്ടതില്ല.
35. വയര്‍ വലുതാകുന്നതോടെ സ്‌തനങ്ങള്‍ക്കും വലുപ്പം വച്ചുതുടങ്ങും. സ്‌തനങ്ങള്‍
തൂങ്ങാന്‍ ആരംഭിക്കുന്നു. സ്‌തനത്തില്‍ സ്‌ട്രച്ച് മാര്‍ക്കുകള്‍ ഉണ്ടാകാനും
തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകള്‍ വേണം തെരഞ്ഞെടുക്കാന്‍.
ഗര്‍ഭത്തിന്റെ ഓരോഘട്ടത്തിലും സ്‌തനത്തിന്റെ വലിപ്പം മാറുന്നതിനനുസരിച്ച്
ബ്രേസിയര്‍ മാറ്റുന്നതും നല്ലതാണ്.
36. ഗര്‍ഭിണി ഉറക്കമിളയ്‌ക്കുന്നത് ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത് ശരീരത്തിന്
ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.
37. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ് ഗര്‍ഭകാലത്ത്
ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു
മാത്രമേ വര്‍ദ്ധിക്കാവു.
38. ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക്
ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു.
പ്രസവസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത് കുഞ്ഞിന് അപകടകരമാണ്. കൂടാതെ അമിത
തൂക്കം പ്രസവത്തിനുശേഷം കുറയ്‌ക്കാനും ബുദ്ധിമുട്ടാണ്.
39. ഡോക്‌ടറെ കാണേണ്ടതെപ്പോഴെന്നും എത്രതവണ കാണണമെന്നും പലര്‍ക്കും നിശ്‌ചയമില്ല.
ആദ്യത്തെ ആറുമാസം,
മാസത്തില്‍ ഒരു
തവണയും പിന്നീട് രണ്ടാഴ്‌ചയിലൊരിക്കലും ഒന്‍പതാം മാസം മുതല്‍ എല്ലാ ആഴ്‌ചയിലും
ഡോക്‌ടറെ കാണണം. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത് ഡോക്‌ടറായിരിക്കും.
40. നെല്ലുകുത്തുക,
ഭാരം ചുമക്കുക, വെള്ളം കോരുക തുടങ്ങിയ ഭാരിച്ച ജോലികള്‍
ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
5-ാം മാസം
41. ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്‌ക്ക്
ഇരിക്കാന്‍ സൗകര്യത്തിന് ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഒരുക്കുന്നത്
നന്നായിരിക്കും. വീട്ടുജോലികള്‍ ഒറളറയടിക്ക് ചെയ്‌തുതീര്‍ക്കരുത്. ഇടവിട്ട്
ചെയ്‌തു തീര്‍ക്കണം.
42. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കാന്‍ പ്രത്രേ്യകം
ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്‌റ്റൂളോ
കസേരയോ വച്ച് കാലുകള്‍ അതില്‍ വയ്‌ക്കാവുന്നതാണ്. എന്തായാലും കാലുകള്‍
തൂക്കിയിട്ട് ഇരിക്കരുത്.
43. ഗര്‍ഭിണികളുടെ ശരീരത്തിന്റെ മുന്‍ ഭാഗത്തിന് ഭാരം കൂടുതലായതിനാല്‍
നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നിരപ്പായ
സ്‌ഥലത്തു കൂടിയാണെങ്കിലും നടക്കുമ്പോള്‍ സൂക്ഷിക്കണം.
44. കട്ടിലില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍
വയറിന് ആയാസമുണ്ടാവുകയും കുഞ്ഞിന് അത് ദോഷം ചെയ്‌തെന്നും വരാം. അതിനാല്‍
സാവകാശം സമയമെടുത്ത് വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട് ചരിഞ്ഞു
എഴുന്നേല്‍ക്കുക.
45. ഗര്‍ഭകാലത്ത് ചര്‍മം വലിയുകയും പ്രസവത്തിനുശേഷം ചര്‍മത്തില്‍ വര വീഴുകയും
ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ മുന്‍കരുതലുകളൊന്നും എടുക്കാനാവില്ല. എണ്ണ
ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത് വരകളുടെ നിറം മങ്ങാന്‍ സഹായകരമാകും.
46. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത് അല്‍പനേരം നടന്നാല്‍
ശരീരത്തിന് നല്ല വ്യായാമമാകും. ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രസവസമയത്തു
പ്രവര്‍ത്തിക്കുന്ന പ്രത്യേക മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇതു
സഹായിക്കുന്നു. എന്നാല്‍ വിയര്‍ത്തൊലിക്കുന്നതുവരെ നടക്കാതിരിക്കാനും
ശ്രദ്ധിക്കണം.
47. കൂടെകൂടെ മൂത്രമൊഴിക്കുന്ന പ്രവണ കുറഞ്ഞു വരുന്നു. ഗര്‍ഭസ്‌ഥശിശു ഉള്‍പ്പെടുന്ന
ഗര്‍ഭപാത്രത്തെ ശരീരം ഒരു അവയവമായിത്തന്നെ അംഗീകരിക്കുന്നതുകൊണ്ടാണിത്. എന്നാല്‍
എല്ലാവരിലും മൂത്രം പോക്ക് നിലയ്‌ക്കണമെന്നുമില്ല.
48. മോണയില്‍ ചെറിയതോതില്‍ രക്‌തം പൊടിയാന്‍ സാധ്യതയുണ്ട്. ഇതില്‍
ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമാണെങ്കില്‍ ഡോക്‌ടറുടെ സേവനം തേടണം. ചിലരില്‍
മൂക്കില്‍ നിന്നും രക്‌തം വരാം. വളരെ വിരളമായെ ഇത്തരത്തില്‍ കണ്ടുവരാറുള്ളു.
49. ചെറിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതിനെല്ലാം മരുന്നു
സേവിക്കുന്ന ശീലം പാടില്ല. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കില്‍
അത് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം മതി.
50. ഗര്‍ഭകാലത്ത് ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി
തഴച്ചുവളരുന്നതായും കാണാറുണ്ട്. തലയോട്ടിയില്‍ ത്വക്‌രോഗങ്ങള്‍
ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍
കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം.
6-ാം മാസം
51. ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു
വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്‌ഥശിശുവിന്റെ
ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്‌ടറെ അക്കാര്യം അറിയിക്കണം. ഇത് ഗൗരവമായി
കാണേണ്ട വിഷയമാണ്. കുഞ്ഞിന് അനക്കമില്ലാത്തതിന് കാരണങ്ങള്‍ പലതാണ്.
52. വിശദമായ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഈ മാസം ആവശ്യമാണ്. കുഞ്ഞിന്
ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന് ഈ പരിശോധനയില്‍
നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്‌റ്റില്‍ കാണാന്‍ കഴിയും.
53. ഉറക്കമില്ലായ്‌മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു
നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക.
ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്‌ക്കുക.
54. ഗര്‍ഭകാലത്ത് പല്ലുകള്‍ ദ്രവിക്കുന്നതായി ചിലര്‍ പരാതിപെടാറുണ്ട്. മറ്റു
കാലത്തെ അപേക്ഷിച്ച് ഈ കാലത്ത് ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു.
അതിനാല്‍ പല്ല് പല്ല് വൃത്തിയായി സൂക്ഷിക്കുക.
55. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശിശുക്കളുടെ ദന്ത പരിചരണം ആരംഭിക്കണം. ഗര്‍ഭിണി
ദിവസവും രാവിലെ പല്ലു തേയ്‌ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്‌ക്കണം.
56. സാധാരണയില്‍ കവിഞ്ഞ ഹൃദയമിടിപ്പ് ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാം. ഇതില്‍
ഭയപ്പെടേണ്ടതില്ല. അല്‍പസമയത്തിനു ശേഷം ശമിക്കും. ശ്വാസതടസം
അനുഭവപ്പെടുന്നുണ്ടെങ്കില്‍ നീണ്ടു നിവര്‍ന്നിരിക്കുക.
57. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്‌ടറെ
സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്‌തസ്രാവത്തിന് കാരണമാകാം.
58. കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്. കഴിയുന്നതും യൂറോപ്യന്‍ ക്ലോസറ്റ്
ഉപയോഗിക്കുക. സാധാരണ ക്ലോസറ്റിലിരിക്കുന്നത് വയറിന് കൂടുതല്‍ ആയാസമുണ്ടാക്കും.
59. അയണിന്റെ ആവശ്യം ഗര്‍ഭിണികള്‍ക്ക് ഈ സമയത്ത് കൂടുതലാണ്. അയണ്‍ ഗുളികകള്‍
കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. എന്നാല്‍ അത് തന്നിഷ്‌ടപ്രകാരമാകാന്‍ പാടില്ല.
ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഗുളിക മാത്രം
വാങ്ങിക്കഴിക്കുക.
60. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭിണികളില്‍ ചൂട് കൂടുതലാവും. ഇതില്‍
നിന്നും രക്ഷനേടാനായി ഇടയ്‌ക്കിടെ ദേഹം തുടയ്‌ക്കുന്നത് നന്നായിരിക്കും.
രാവിലെയും വൈകിട്ടും കുളിക്കുകയുമാവാം. രണ്ടുനേരം കുളി ശീലമില്ലാത്തവര്‍ അത്
പ്രസവം കഴിയുന്നതുവരെയെങ്കിലും ശീലമാക്കുക.
7-ാം മാസം
61. കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക് നല്‍കുക. അടച്ച്‌മൂടിയ മുറി ഗര്‍ഭിണി
ഉപയോഗിക്കരുത്. അധികം ഉയരമില്ലാത്ത കട്ടില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
കട്ടിലില്‍ ഇരുന്നാല്‍ കാല്‍ തറയില്‍ ചവിട്ടാന്‍ കഴിയണം.
62. യോനീ സ്രവങ്ങള്‍ കൂടുതലായതിനാല്‍ പാഡ് ഉപയോഗിക്കാം. ഗര്‍ഭകാലത്ത് പാഡുകള്‍
കൂടുതല്‍ കരുതുന്നതും നല്ലതാണ്. നനഞ്ഞ പാഡുകള്‍ എത്രയും വേഗം മാറ്റുകയും വേണം.
യോനിഭാഗത്ത് തങ്ങിനില്‍ക്കുന്ന ചെറിയ നനവുപോലും അണുബാധയ്‌ക്ക് കാരണമാകും.
63. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ വേണം
ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ് ചെയ്യുന്നത് യോനീ സ്രവവും മറ്റും
കെട്ടിക്കിടന്ന് ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും.
64. കരിക്ക്,
വാഴപ്പഴം
മുതലായാവ കൂടുതലായി കഴിക്കുക. ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍
ഇവയില്‍ അടങ്ങിയിരിക്കുന്നു.
65. അനീമിയ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഹീമോഗ്ലോബിന്‍ പരിശോധനയും ഗര്‍ഭകാല
പ്രമേഹമുണ്ടോ എന്നറിയാന്‍ രക്‌ത പരിശോധനയും നടത്തണം.
66. അന്റാസിഡ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത്
നല്ലതല്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം അന്റാസിഡ് കഴിക്കുക.
67. സ്‌തനങ്ങളില്‍ നിന്നും ചില സ്രവങ്ങള്‍ ഊറിവരും. ഇവ മുലക്കണ്ണില്‍
പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോള്‍ മുലക്കണ്ണു വൃത്തിയാക്കുന്നതിനൊപ്പം
മുലയുടെ അടിഭാഗവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
68. സ്‌തനങ്ങളില്‍ നിന്നും ഊറിവരുന്ന ദ്രാവകം ദിവസേന പിഴിഞ്ഞുകളയുന്നത് പ്രസവശേഷം
കൂടുതല്‍ പാല്‍ ഉത്‌പാദിപ്പിക്കുന്നതിനും സ്‌തനത്തില്‍ കൂടുതല്‍ പാല്‍ ഉള്‍ക്കൊള്ളുന്നതിനും
മുലവീക്കം,
നീര്‍ക്കെട്ട്
എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കും.
69. വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍
പാന്റില്‍ ഇലാസ്‌റ്റിക് പിടിപ്പിക്കുക. വയര്‍ ഭാഗത്ത് കൂടുതല്‍ മുറുകെയുള്ള
കെട്ട് വരാതിരിക്കാന്‍ ഇതു സഹായിക്കും.
70. ഗര്‍ഭിണികള്‍ക്ക് പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത് ആവി
പിടിക്കുന്നത് നല്ലതാണ്. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്.
8-ാം മാസം
71. അമ്മയുടെ വയര്‍ വീര്‍ത്ത് പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ് വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്‌്.
കൂടാതെ കുഞ്ഞ് ഈ സമയത്ത് ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്‌ക്കും.
കുഞ്ഞ് പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും.
72. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ചുവച്ച് ഇരിക്കരുത്. കാലുകള്‍
കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്‌താല്‍ ഈ
പ്രശ്‌നം പരിഹരിക്കാനാകും. രാത്രികാലങ്ങളിലാണ് കോച്ചിപ്പിടുത്തമുണ്ടാവുക.
73. ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്
ഇനിയുള്ളത്‌്. മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും
വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍
വായിക്കുന്നതും മസിന് സന്തോഷം നല്‍കും.
74. വിശ്രമം ആവശ്യത്തിന് മാത്രം മതി. ഡോക്‌ടറുടെ നിര്‍ദേശം കുടാതെ ബഡ്‌റെസ്‌റ്റ്
എടുക്കേണ്ടതില്ല. അിമിതവിശ്രമം ആപത്താണ്. ശരീരത്തില്‍ രക്‌തയോട്ടം നിലയ്‌ക്കാനും
മരവിപ്പ് അനുഭവപ്പെടാനും ഇതു കാരണമാകും.
75. നഖം പൊട്ടിപ്പോകാനോ നിറം മങ്ങാനോ സാധ്യതയുണ്ട്. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ
കുറവുമൂലം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം
കഴിക്കാന്‍ ശ്രമിക്കണം.
76. ചിലസമയത്ത് അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത് പ്രസവ വേദനയാണെന്ന്
തെറ്റിദ്ധരിച്ച് ആശുപത്രിയിലേക്ക് ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന്
പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ് ഇത്. അല്‍പസമയത്തിനുള്ളില്‍ മാറുകയും
ചെയ്യും.
77. ദൂരെയാത്രകള്‍ ഒഴിവാക്കണം. ഫ്‌ളൈറ്റ് യാത്രയും ട്രെയിന്‍ യാത്രയും പാടില്ല.
നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന് കാരണമാകാം.
78. രക്‌തത്തിന്റെ അളവ് കൂടുന്നതുകൊണ്ട് രക്‌താദി സമ്മര്‍ദം ഉണ്ടാകാം. തലകറക്കം
ഉണ്ടായാല്‍ ശ്രദ്ധിക്കണം.
79. ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.
ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്. ഉറക്കം
മതിയാവുന്നതുവരെ ഉറങ്ങുക.
80. രാത്രിയില്‍ കുറഞ്ഞത് ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍
ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ് വിശ്രമം
ആവശ്യമായി വരുന്നത്.
9-ാം മാസം
81. ഉറക്കക്കുറവ് അനുഭവപ്പെടുന്നത് സാധാരണമാണ്‌്. ഗര്‍ഭകാലത്ത് ഉറക്കമില്ലെന്ന്
പരാതിപ്പെടാറുണ്ട്. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്. രാത്രി ഉറക്കം
കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്.
82. ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്. ഇങ്ങനെ
മുലകണ്ണുകള്‍ പരന്നതോ ഉള്ളിലേക്ക് വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന്
മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍
ഇതൊഴിവാക്കാനാവും.
83. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്‌ഥശിശുവിന്റെ
ആരോഗ്യത്തിന് ഹാനികരമാണ്. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ് ഉത്തമം.
84. വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും.
ചില സ്‌ത്രീകള്‍ കമിഴ്‌ന്നു കിടന്ന് ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍
കമിഴ്‌ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ
രീതികള്‍ മാറ്റിനോക്കാം.
85. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത് സാധാരണമാണ്. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്.
നീരുവരുന്നത് ഉയര്‍ന്ന രക്‌തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്‌ടറെ
കാണിക്കണം.
86. പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം
ലഘുവായ വ്യായാമവും ചെയ്യുന്നത് നന്ന്.
87. കാലുകഴപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍
അനുഭവപ്പെടുമ്പോഴാണ് കാല്‍കഴപ്പ് ഉണ്ടാകുന്നത്. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത്
ഇതു കുറയ്‌ക്കാന്‍ സഹായിക്കും.
88. രക്‌തസ്രാവം,
യോനി, മലദ്വാരം, മുലക്കണ്ണ് എന്നിവയില്‍ നിന്നോ ചുമയ്‌ക്കുമ്പോള്‍ രക്‌തം വന്നാല്‍ ഉടന്‍
ഡോക്‌ടറെ കാണിക്കണം.
89. കാഴ്‌ചമങ്ങുക,
വിട്ടുമാറാത്ത
കഠിനമായ തലവേദന,
ശക്‌തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും
പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്‌ടറുടെ സഹായം തേടണം.
90. ഗര്‍ഭിണി പ്രസവത്തിന് തയാറാവുകയായി. ഗര്‍ഭിണിയുടെ ശരീരം പ്രത്യേകിച്ച് ഗര്‍ഭാശയവുമായി
ബന്ധപ്പെട്ട അവയവങ്ങള്‍. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട്
വികസിക്കുകയും ചെയ്യും.
10-ാം മാസം
91. പ്രസവത്തിന് ആശുപത്രിയിലേക്കു പോകേണ്ടതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട
സമയം. ആശുപത്രി വാസത്തിനുള്ള വസ്‌ത്രങ്ങള്‍, ബെഡ്‌ഷീറ്റ്,
കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍, മെഡിക്കല്‍ രേഖകള്‍ മുതലായവ തയാറാക്കി വയ്‌ക്കുക.
92. ഡോക്‌ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശ
പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റാവുക. വേദന അതിനു മുമ്പ് അനുഭവപ്പെട്ടാല്‍ ഉടന്‍
ആശുപത്രിയിലെത്തിക്കുക.
93. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്‌ക്കാന്‍ മറക്കരുത്. ഭര്‍ത്താവ്
ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
94 കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍ കോട്ടന്‍ വസ്‌ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം.
ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ് നല്ലത്.
95. വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍
കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക് തള്ളാന്‍
ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്.
96. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ് ഉണ്ടാകുന്നത്. 15 - 20 മിനിറ്റ് വിട്ട് വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍
കൂടുതല്‍ അടുത്തടുത്താവുന്നു.
97. കുഞ്ഞ് പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം
വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ് അല്‌പം രക്‌തത്തോവടുകൂടി തുറന്ന സെര്‍വികസില്‍
നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്.
98. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ് കിടന്നിരുന്ന
വെള്ളസഞ്ചി (അമിനയോട്ടിക് അമ്ലം) പൊട്ടിയിരിക്കുന്നു എന്ന് മനസിലാക്കാം. ഉടര്‍
ഡോക്‌ടറെ വിവരം അറിയിക്കണം.
99. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ
തൊട്ടരികെ ഭര്‍ത്താവ് ഉണ്ടായിരിക്കണം. പ്രസവവേദന സമയത്ത് ഭര്‍ത്താവിന്റെ
സാന്നിധ്യം ഗര്‍ഭിണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
100. പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന് ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.
101. സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്‌ടര്‍
എടുക്കുന്ന യുക്‌തി പൂര്‍വമായ തീരുമാനമാണിത്.
കടപ്പാട്
:മംഗളം
03:03
Unknown
- Pregnancy
Careing
ആയുര്‍വേദ പരിചരണം സുഖപ്രസവത്തിന്
സഹായിക്കും ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന്
മാത്രം
സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനുമായി
ജീവിതരീതി ക്രമപ്പെടുത്തണം. സ്‌ത്രീയും പുരുഷനും അതിനായി ഒരുങ്ങണം. ശുദ്ധമായ പുരുഷ
ബീജവും അണ്ഡവും സംയോജിക്കുമ്പോഴാണ് ചൈതന്യമുള്ള കുഞ്ഞ് ജന്മമെടുക്കുന്നത്. ആദ്യ സമാഗമം
മുതല്‍ അതിനായി തയാറെടുക്കണം. സ്‌ത്രീ ഋതുമതിയാകുന്നതു മുതല്‍ ആഹാരകാര്യത്തിലും
ജീവിതരീതിയിലും കരുതല്‍ ആവശ്യമാണ്. ഇത് ഭാവിയില്‍ ആരോഗ്യകരമായ അണ്ഡോത്‌പാദനത്തിന്
സഹായിക്കും.
പുരുഷന്‍ കൂടുതല്‍ ഉഴുന്ന് ചേര്‍ന്നുള്ള
ആഹാരങ്ങളും സ്‌ത്രീ നല്ലെണ്ണ ചേര്‍ന്നുള്ള ആഹാരത്തിനും പ്രാധാന്യം കൊടുക്കണം.
മത്സ്യം,
എള്ള് തുടങ്ങിയ
രക്‌തധാതു പോഷകമായ ആഹാരങ്ങള്‍ അണ്ഡോത്‌പാദനത്തിന് ഫലപ്രദമാണ്. പുരുഷന്‍
ശുക്ലത്തിലെ ബീജാണുക്കള്‍ ആരോഗ്യകരമാക്കാന്‍ സൗമ്യമായ ആഹാരങ്ങള്‍ക്ക് പ്രാധാന്യം
കൊടുക്കണം.സല്‍സന്താന ലബ്‌ധിക്കായി ആദ്യ സമാഗമം മുതല്‍ ആയുര്‍വേദം ചില ചിട്ടകള്‍
നിര്‍ദേശിക്കുന്നുണ്ട്. ആര്‍ത്തവം കഴിഞ്ഞ് നാലാമത്തെ ദിവസം സ്‌ത്രീയും പുരുഷനും
ശുദ്ധിയോടെ കുളിച്ച് ഭര്‍ത്താവിനുതുല്യമായ കുഞ്ഞിനെ കിട്ടണമെന്ന് സ്‌ത്രീ
പ്രാര്‍ഥിച്ച് ഇടതുകാല്‍ വച്ച് സമാഗമത്തിനായി കട്ടിലില്‍ കയറണം. അതുപോലെ ഗ്രീഷ്‌മ
കാലത്ത് സംഗമം 15 ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂ.
മഴക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കലുമാകാം
ആഗ്രഹിക്കുന്ന കുഞ്ഞിനെ ലഭിക്കാന്‍
കണ്‍മണിക്കായി ആഗ്രഹിക്കുമ്പോള്‍തന്നെ ആണ്‍-
പെണ്‍ സാധ്യത തീരുമാനിക്കാന്‍ കഴിയുമെന്ന് ആയുര്‍വേദ ശാസ്‌ത്രം പറയുന്നു. ആണ്‍
കുഞ്ഞിനെ ലഭിക്കാന്‍ ആര്‍ത്തവശേഷം നാല്, ആറ്,
എട്ട് ഇങ്ങനെയുള്ള
ഇരട്ട ദിവസങ്ങളിലും പെണ്‍കുട്ടിയെ ലഭിക്കാന്‍ ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെ ഒറ്റ ദിവസങ്ങളിലും സംയോഗത്തില്‍ ഏര്‍പ്പെടണം. ഗര്‍ഭധാരണം
സംഭവിച്ച് ആദ്യമാസം പുരുഷപ്രജയോ സ്‌ത്രീ പ്രജയോ ഉണ്ടാകുന്നതിനുള്ള പുംസവനകര്‍മ്മം
ആഗ്രഹമനുസരിച്ച് ചെയ്യാമെന്ന് ആചാര്യന്‍ പറയുന്നു. നല്ല ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍
ശാരീരികവും മാനസികവുമായ പരിചരണങ്ങള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്.
ആരോഗ്യകരമായ ഗര്‍ഭക്കാലത്തിനൊപ്പം ആരോഗ്യവും ബുദ്ധിയും സൗന്ദര്യവുമുള്ള കുഞ്ഞു
പിറക്കാന്‍ ചിട്ടയായ ആയുര്‍വേദ ചര്യകള്‍ സഹായിക്കും.
ആദ്യമാസങ്ങള്‍ കരുതലിന്റേത്
മാതൃത്വത്തിന്റെ വാത്സല്യവും കരുതലും ഗര്‍ഭിണിയാണെന്ന്
തിരിച്ചറിയപ്പെടുന്ന നിമിഷം മുതല്‍ സ്‌ത്രീയില്‍ പ്രകടമായിരിക്കും. ഗര്‍ഭകാലത്തിന്റെ
ആദ്യമാസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞ് വളര്‍ച്ചയുടെ ഓരോ പടവുകളും
കയറുന്ന ഘട്ടം. ആ സമയത്ത് അമിതമായ ലൈംഗികബന്ധം, അമിത വ്യായാമം,
കട്ടിയുള്ള സ്‌ഥലങ്ങളില്‍
ഇരിക്കുക,
കട്ടിയുള്ള
പുതപ്പ് പുതയ്‌ക്കുക,
അമിതമായി കരയുക, ദേഷ്യപ്പെടുക തുടങ്ങി ശരീരത്തിന് ആയാസം
ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അമ്മ ഒഴിവാക്കണം. ഉപവാസം, എരിവു കൂടുതലുള്ള ആഹാരം ഇവയും ഉപേക്ഷിക്കുക.
ഈ സമയത്ത് ചുവന്ന വസ്‌ത്രം ഗര്‍ഭിണികള്‍
ഉപയോഗിക്കാന്‍ പാടില്ലെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
കാരണം പ്രകൃതിയിലുള്ള ഹാനികരമായ കിരണങ്ങള്‍ പെട്ടെന്ന് വലിച്ചെടുക്കാന്‍ ചുവന്ന
നിറത്തിന് കഴിയും. ഇത് കുഞ്ഞിന് ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകാം.
അതുപോലെ കിടക്കുമ്പോഴും ഗര്‍ഭിണി വളരെയധികം ശ്രദ്ധിക്കണം. മലര്‍ന്നു കിടന്ന്
ഉറങ്ങുന്നത് ആരോഗ്യകരമല്ല. ഛര്‍ദിപ്പിക്കുന്ന ചികിത്സ, വയറിളക്കുന്ന ചികിത്സ, വസ്‌തി എന്നിവ എട്ടാമാസംവരെ ഒഴിവാക്കണം.
ആദ്യത്തെ മൂന്ന് മാസങ്ങളില്‍ തണുത്തതും മധുരമുള്ളതും ദ്രവരൂപത്തിലുള്ളതുമായ
ആഹാരത്തിന് പ്രാധാന്യം കൊടുക്കണം. ഈ സമയത്ത് ഛര്‍ദിയുള്ളതുകൊണ്ടാണ്
കട്ടിയുള്ള ആഹാരത്തിനു പകരമായി ദ്രവരൂപത്തിലുള്ള ആഹാരത്തിന് പ്രാധാന്യം
കൊടുക്കണമെന്ന് പറയുന്നത്.
മൂന്നാം മാസത്തില്‍ ഞവരയരി പാച്ചോറ്
ഉണ്ടാക്കി കഴിക്കുന്നതു നല്ലതാണ്. ആദ്യത്തെ മാസം ഭ്രൂണം ബോള്‍ പോലെയും
രണ്ടാമാസത്തില്‍ പിണ്ഡ രൂപത്തിലും മൂന്നാം മാസത്തില്‍ പഞ്ച പിണ്ഡ അവസ്‌ഥയിലുമെത്തുന്നു.
അഞ്ച് അവയവങ്ങളും രൂപം പ്രാപിക്കുന്നതാണ് പഞ്ചപിണ്ഡ അവസ്‌ഥ. കുഞ്ഞിന് സുഖ ദുഃഖ
ബോധം ഉണ്ടാകുന്നതും ഈ മാസത്തിലാണ്. അതിനാല്‍ ആ സമയത്ത് പോഷക സമൃദ്ധമായ ഞവരയരി
പാല്‍ ചേര്‍ത്ത് ഗര്‍ഭിണി കഴിക്കണം.
മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ ആദ്യത്തെ മൂന്നു മാസത്തില്‍ സാധാരണമാണ്. ഇവയ്‌ക്കൊന്നും
പ്രത്യേകിച്ചു മരുന്നുകള്‍ ചെയ്യേണ്ട കാര്യമില്ല. കുറഞ്ഞതോതില്‍ പല തവണകളായി
ഭക്ഷണം കഴിക്കുന്നത് ഛര്‍ദി കുറയാന്‍ സഹായിക്കും ഇഞ്ചിയും മലരും ചേര്‍ത്ത്
വെള്ളം തിളപ്പിച്ച് കല്‍ക്കട്ടമിട്ട് കുടിക്കുന്നതും ഛര്‍ദി കുറയ്‌ക്കും.
മാതളപ്പഴം പോലുള്ള മധുരവും പുളിയുമുള്ള പഴങ്ങള്‍ കഴിക്കുന്നതും ഫലപ്രദമാണ്.
നാലാം മാസം
നാലാം മാസത്തില്‍ അമ്മയുടെ പരിചരണത്തിന്
വളരെ പ്രാധാന്യമുണ്ട്. രണ്ട് കൈയും രണ്ടു കാലും തലയും ഭ്രൂണത്തില്‍ വ്യക്‌തമാകുന്നത്
നാലാം മാസത്തിലാണ്. ഹൃദയ സ്‌പന്ദനം ആദ്യമാസങ്ങളിലേ പ്രകടമാകാമെങ്കിലും
ഹൃദത്തിന്റെ രൂപഘടന വ്യക്‌തമാകുന്നത് ഈ മാസത്തിലാണ്. അവയവങ്ങള്‍ രൂപപ്പെട്ടു
തുടങ്ങുന്നതോടെ കുഞ്ഞിന്റെ അനക്കം അമ്മ അറിയാന്‍ തുടങ്ങുന്നു.
നാലാം മാസത്തില്‍ തൈര്,പാല്‍, വെണ്ണ ഇവ ചേര്‍ത്തുള്ള ആഹാരത്തിന് പ്രാധാന്യം കൊടുക്കണം. രൂപം, ശബ്‌ദം, സ്‌പര്‍ശം എന്നീ ചേതനകളെല്ലാം ലഭിക്കുമ്പോള്‍ കുഞ്ഞ് അമ്മയിലൂടെ ആഗ്രഹങ്ങള്‍
പ്രകടിപ്പിക്കും. അതായത് നാലാമാസം മുതല്‍ അമ്മ പല ആഗ്രഹങ്ങളും ഇഷ്‌ടങ്ങളും
പ്രകടിപ്പിക്കുന്നത് അമ്മയുടേതല്ല കുഞ്ഞിന്റേതാണ്. ആയുര്‍വേദം ഇതിനെ
ദൗഹൃദയമെന്നു പറയുന്നു. അതിനാല്‍ അമ്മയുടെ ആഗ്രഹങ്ങള്‍ ഈ സമയത്ത് പരമാവധി
സാധിച്ചു കൊടുക്കുക. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ഇന്ദ്രിയങ്ങളെ ബാധിക്കും.
കുറുന്തോട്ടി കഷായം, പാല്‍ക്കഷായം ഇവയും അമ്മയുടെയും
കുഞ്ഞിന്റെയും ആരോഗ്യത്തിന് ഈ സമയത്ത് കൊടുക്കണം. ഗര്‍ഭിണിതന്നെ ധന്വന്തരം
തൈലം പോലുള്ളവ ശരീരത്തു തേച്ചു പിടിപ്പിക്കുക. ചൂടുള്ള സമയത്ത് പിണ്ഡതൈലവും
നടുവേദനയുള്ളവര്‍ക്ക് സഹജരാതിതൈലവും ഉപയോഗിക്കാം. തൈലം തേച്ചു പിടിപ്പിച്ച്
അലപനേരത്തിനു ശേഷം ചൂടുവെള്ളത്തില്‍ വേണം കുളിക്കാന്‍.
അഞ്ചാം മാസം
പാല്‍, നെയ്യ് ഇവ ചേര്‍ത്ത ആഹാരത്തിന് മുന്‍ഗണന കൊടുക്കണം. അഞ്ചാം മാസത്തിലാണ്
കുഞ്ഞിന്റെ മനസിന് ഉണര്‍വ് കിട്ടുന്നത്. അതിനാല്‍ പാല്‍, നെയ്യ് ഇവയടങ്ങിയ വിഭവങ്ങള്‍ അമ്മ കഴിക്കുന്നത്
കുഞ്ഞിന്റെ മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്നു.
ആറാം മാസം
ആറ് കുഞ്ഞിന്റെ ബോധതലം ഉണരുന്ന മാസമാണ്.
ബുദ്ധിശക്‌തിയുള്ള കുഞ്ഞിനുള്ള പരിചരണങ്ങള്‍ നല്‍കേണ്ട സമയം. ബുദ്ധിശക്‌തിക്കു
ഉണര്‍വു നല്‍കുന്ന നെയ്യാണ് ഈ മാസത്തില്‍ ഏറ്റവും പ്രധാനം. ഈ സമയത്ത് ഞെരിഞ്ഞില്‍
കഷായംവച്ച് നെയ്യ് ചേര്‍ത്ത് കൊടുക്കണമെന്നാണ് ശുശ്രുതാചാര്യന്‍ പറയുന്നത്.ഗര്‍ഭിണി
പകല്‍ ഉറങ്ങരുത്. എന്നാല്‍ രാത്രി ഉറക്കമളയ്‌ക്കാനും പാടില്ല. പകല്‍ ഉറങ്ങുന്നത്
ശരീരത്തില്‍ കഫാംശം വര്‍ധിപ്പിക്കും. ശാസംമുട്ടല്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാറുണ്ട്. രാത്രി
ഉറങ്ങാതിരിക്കുന്നത് വായു കോപത്തിനിടയാക്കാം. ശരീരവേദന, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും
കാരണമാകുന്നു.
ഏഴാം മാസം
ഏഴാം മാസമാകുന്നതോടെ കുഞ്ഞിന്റെ എല്ലാ
അവയവങ്ങളും വ്യക്‌തമാകുന്നു. കുഞ്ഞിന് തലമുടിയും നഖവും വന്നു തുടങ്ങും. ആയുര്‍വേദ
ശാസ്‌ത്രം പറയുന്നത് സ്‌ത്രീകള്‍ക്ക് ഈ സമയത്ത് വയറില്‍ ചൊറിച്ചില്‍
അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാമെന്നാണ്. ത്രിഫലചൂര്‍ണ ലേപനം ചൂടുവെള്ളത്തിലോ
തേങ്ങോ പാലിലോ കുഴച്ച് വയറില്‍ ഇടുന്നത് ചൊറിച്ചിലിന് ശമനം നല്‍കും. ലേപനം
പുരട്ടി ഉണങ്ങുന്നതുവരെ ഇടുക. പിന്നീട് നാല്‌പാമരം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍
കഴുകിക്കളയണം.
എട്ടാം മാസം
എല്ലാ ഗുണങ്ങളും രോഗ പ്രതിരോധശേഷിയും
അമ്മയില്‍നിന്നു കുഞ്ഞിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന മാസമാണിത്. അതിനാല്‍
എട്ടാംമാസത്തിലെ ജനനം കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കുഞ്ഞിന്റെ
എല്ലാ അവയവങ്ങളും വളര്‍ന്നു കഴിയുന്നതിനാല്‍ എട്ടാം മാസം കഴിഞ്ഞാല്‍ ഏത് സമയത്തും
കുഞ്ഞിന്റെ പുറത്തേക്കുള്ള വരവ് പ്രതീക്ഷിക്കാം. അവയവ വളര്‍ച്ച പൂര്‍ത്തിയാകുന്നതിനാല്‍
എട്ടാം മാസം മുതല്‍ കുഞ്ഞിന്റെ ശരീരപുഷ്‌ടിക്ക് ഓരിലവേര് പാല്‍കഷായം വച്ച്
കൊടുക്കണം. നെയ്യും വെണ്ണയും ഈ സമയത്ത് ഒഴിവാക്കാന്‍ പാടില്ല.
മഹാധന്വന്തരംപോലുള്ള ഗുളികകള്‍ ഗര്‍ഭകാലത്തിന്റെ ആരംഭം മുതല്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
നെയ്യ് ചേര്‍ത്തതോ മുരിങ്ങിയില, ഉലുവ ഇവ ഇട്ടതോ ആയ കഞ്ഞി പ്രസവശേഷം മുലപാല്‍ വര്‍ധിക്കുന്നതിനുള്ള
ഒറ്റമൂലിയാണ്. മെഡിക്കേറ്റഡ് എനിമ, ക്ഷീരവസ്‌തികള്‍ എന്നിവ വിദഗ്‌ധരുടെ നിര്‍ദേശപ്രകാരം ചെയ്യുന്നത് ഗര്‍ഭാശയത്തിന്
ഉണര്‍വ് നല്‍കി പ്രസവം സുഖകരമാക്കാന്‍ സഹായിക്കും. ഇതെല്ലാം ആശുപത്രിയില്‍ പോയി
ചെയ്യണം.
ഒമ്പതാം മാസം
ഭര്‍ത്താവും ബന്ധുക്കളും അവളെ കൂടുതല്‍
കരുതലോടെ പരിചരിക്കേണ്ട സമയമാണിത്. ഒരു രാജകുമാരിയെപ്പോലെ കൊണ്ടു നടുക്കുയും
വേണം. പ്രസവത്തിനായി മാനസികമായി തയാറാകാന്‍ ഇത് അവള്‍ക്ക് കരുത്തേകും. ധന്വന്തരം
തൈലം,
ബലാതൈലം എന്നിവ
അടിവയറ്റിലും യോനിഭാഗത്തും നനച്ചിടുന്നത് പ്രസവവേദന കുറയ്‌ക്കാന്‍ സഹായിക്കും.
തൈലം പുരട്ടിയശേഷം ആവണിക്കില, കരിമഷിയില ഇവയിട്ട് തിപ്പിച്ച വെള്ളത്തില്‍ നടുവിന് ആവി പിടിക്കാവുന്നതാണ്.
അരക്കെട്ടിലെ എല്ലുകള്‍ക്ക് അയവ് കിട്ടാന്‍ ഇത് സഹായിക്കും. അവസാന മാസങ്ങളില്‍
അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലായതിനാല്‍ ലൈംഗികബന്ധം ഒഴിവാക്കുക. ആ സമയത്ത്
ഉണ്ടാകുന്ന അണുബാധകള്‍ അമ്മയേയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കാം.
ഉത്തമഗുണങ്ങളെല്ലാം ഒത്തിണങ്ങിയ കുഞ്ഞിനെ
മോഹിക്കുമ്പോള്‍ അമ്മയിലും ഈ ഗുണങ്ങളെല്ലാം സംഷിപ്‌തമായിരിക്കണം. അതിനാല്‍ ഗര്‍ഭിണികള്‍
നല്ല കാര്യങ്ങള്‍ കേള്‍ക്കുകയും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.
വിവരങ്ങള്‍ക്ക് കടപ്പാട് :
ഡോ. പി. ആര്‍. ജയ
02:43
Unknown
കുട്ടികളെ എങ്ങനെ വളര്‍ത്താം ..
ഗര്‍ഭകാലത്തെ പീഡനങ്ങള്‍ കുഞ്ഞിനു ദോഷമുണ്ടാക്കും
ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഗര്‍ഭിണിയുടെ പിരിമുറുക്കം കൂട്ടും. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീയെ ഒറ്റപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പീഡനമുറകളാണ്.
അമ്മയുടെ ശാന്തമായ, സമാധാനമുള്ള ഒരു മാനസികാവസ്ഥ കുഞ്ഞിന്റെ മാനസികവളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹവും ധാരണയുമാണ് ഇതില്‍ പ്രധാനം. കുഞ്ഞിന്റെ വരവ് യാദൃച്ഛികമാകരുത്. അത് ദമ്പതികള്‍ 'പ്ലാന്‍' ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. കുഞ്ഞിന്റെ വരവിനെ പ്രതീക്ഷയോടെ രണ്ടുപേരും കാത്തിരിക്കണം. അതൊരാഘോഷമാക്കണം.
രണ്ടു വീട്ടുകാരില്‍നിന്നും വേണ്ടത്ര സ്‌നേഹവും സംരക്ഷണവും അമ്മയ്ക്കു ലഭിക്കണം. ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ ആധിയും പിരിമുറുക്കവും കുട്ടിക്കു പകര്‍ന്നുകിട്ടാതിരിക്കില്ല. വഴക്കിട്ട് അല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ആ കുഞ്ഞിന് സാധാരണ കുട്ടികളെക്കാള്‍ ടെന്‍ഷനും പിരിമുറുക്കവും കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഗര്‍ഭിണിയുടെ പിരിമുറുക്കം കൂട്ടും. ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. സ്ത്രീയെ ഒറ്റപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പീഡനമുറകളാണ്.
അമ്മയുടെ ശാന്തമായ, സമാധാനമുള്ള ഒരു മാനസികാവസ്ഥ കുഞ്ഞിന്റെ മാനസികവളര്‍ച്ചയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹവും ധാരണയുമാണ് ഇതില്‍ പ്രധാനം. കുഞ്ഞിന്റെ വരവ് യാദൃച്ഛികമാകരുത്. അത് ദമ്പതികള്‍ 'പ്ലാന്‍' ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. കുഞ്ഞിന്റെ വരവിനെ പ്രതീക്ഷയോടെ രണ്ടുപേരും കാത്തിരിക്കണം. അതൊരാഘോഷമാക്കണം.
രണ്ടു വീട്ടുകാരില്‍നിന്നും വേണ്ടത്ര സ്‌നേഹവും സംരക്ഷണവും അമ്മയ്ക്കു ലഭിക്കണം. ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ ആധിയും പിരിമുറുക്കവും കുട്ടിക്കു പകര്‍ന്നുകിട്ടാതിരിക്കില്ല. വഴക്കിട്ട് അല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ആ കുഞ്ഞിന് സാധാരണ കുട്ടികളെക്കാള്‍ ടെന്‍ഷനും പിരിമുറുക്കവും കൂടുതലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ആരോഗ്യവാനായ ഒരു കുഞ്ഞ് പിറക്കാന്‍ അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ്. ഗര്‍ഭകാലത്ത് പോഷകാഹാരം അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കേണ്ടതുണ്ടല്ലോ. സാധാരണ കഴിക്കുന്നതിനെക്കാള്‍ കുറച്ചുകൂടി പോഷകങ്ങള്‍ അകത്ത് എത്തേണ്ടിയിരിക്കുന്നു.
അസ്വസ്ഥമായ, ആധിയുളവാക്കുന്ന ഒരു കുടുംബാന്തരീക്ഷം കുഞ്ഞിന്റെ മാനസികവികാസത്തെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക് വയറില്‍ അടിയോ ആഘാതമോ ഉണ്ടായാല്‍ അത് അബോര്‍ഷനിലേക്കോ തൂക്കം കുറഞ്ഞ കുഞ്ഞിന്റെ ജനനത്തിലേക്കോ നയിച്ചെന്നുവരാം. ഈ സുപ്രധാന കാലഘട്ടത്തില്‍ ഭര്‍ത്താവുമായി വഴക്കിടുന്നതും അമ്മായിയമ്മയുമായി സംഘര്‍ഷമുണ്ടാക്കുന്നതും ഒട്ടും ശരിയല്ല.
സ്ഥിരമായി ഭര്‍ത്താവ് വൈകിവരുന്നത് പിരിമുറുക്കത്തിലേക്കേ നയിക്കൂ. ഗര്‍ഭിണിയായ ഭാര്യയെ ഫ്ലറ്റില്‍ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്കു പോകുന്ന ഭര്‍ത്താക്കന്മാര്‍ ഇന്നു ധാരാളമുണ്ടല്ലോ. ജോലിയൊക്കെ ചെയ്യുന്നത് ഗുണം ചെയ്യുമെങ്കിലും രാത്രി പറഞ്ഞ സമയത്തുതന്നെ ഭര്‍ത്താവ് വരാതിരിക്കുമ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കും. കൂട്ടിന് ബന്ധത്തില്‍പ്പെട്ട ഏതെങ്കിലുമൊരു സ്ത്രീ ഉണ്ടെങ്കില്‍ നന്നായിരിക്കും. ജോലിക്കു പോകുന്ന സ്ത്രീയാണെങ്കില്‍ രണ്ടുപേരും ഒരുമിച്ചിറങ്ങുകയും തിരിച്ചെത്തുകയും ചെയ്യുക.
സ്ഥിരമായി ഭര്‍ത്താവ് വൈകിവരുന്നത് പിരിമുറുക്കത്തിലേക്കേ നയിക്കൂ. ഗര്‍ഭിണിയായ ഭാര്യയെ ഫ്ലറ്റില്‍ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്കു പോകുന്ന ഭര്‍ത്താക്കന്മാര്‍ ഇന്നു ധാരാളമുണ്ടല്ലോ. ജോലിയൊക്കെ ചെയ്യുന്നത് ഗുണം ചെയ്യുമെങ്കിലും രാത്രി പറഞ്ഞ സമയത്തുതന്നെ ഭര്‍ത്താവ് വരാതിരിക്കുമ്പോള്‍ അത് അസ്വസ്ഥതയുണ്ടാക്കും. കൂട്ടിന് ബന്ധത്തില്‍പ്പെട്ട ഏതെങ്കിലുമൊരു സ്ത്രീ ഉണ്ടെങ്കില്‍ നന്നായിരിക്കും. ജോലിക്കു പോകുന്ന സ്ത്രീയാണെങ്കില്‍ രണ്ടുപേരും ഒരുമിച്ചിറങ്ങുകയും തിരിച്ചെത്തുകയും ചെയ്യുക.
കുട്ടിയില്‍ ഭയം കുത്തിവെക്കരുത്...
ആദ്യനാളുകളില്‍ കുട്ടി കരഞ്ഞാല്‍ അമ്മ താരാട്ടു പാടി ഉറക്കും. കുട്ടി കുറെ വളരുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. എന്നിട്ടും കരച്ചിലടക്കുന്നില്ലെങ്കില്‍, 'കോക്കാന്‍ വരും, പിടിച്ചുകൊണ്ടുപോകും' എന്നൊക്കെ പറഞ്ഞ് വിരട്ടാന്‍ തുടങ്ങും. ഭയപ്പെടുത്തുന്ന ചേഷ്ടകള്‍ മാതാപിതാക്കള്‍ കാണിക്കുകയും ചെയ്യും. അവര്‍ കുട്ടിയില്‍ ഭയം കുത്തിവെക്കാനാരംഭിക്കുകയാണ്.
കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിച്ചാല്‍ അമ്മയ്ക്ക് വേവലാതിയാണ്. 'നിങ്ങള്‍ അങ്ങോട്ട് ചെല്ല്. മോന്‍ അവിടെ ഒറ്റയ്ക്കല്ലേ കിടക്കുന്നത്' എന്നു പറഞ്ഞ് ഭര്‍ത്താവിനെ കുട്ടിയുടെ അടുത്തേക്കു വിടും. കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിക്കുന്നത് നല്ലതല്ലേ? മാനസികവളര്‍ച്ചയ്ക്ക് അത്തരം അനുഭവങ്ങള്‍ വേണംതാനും. മോന്റെയടുത്ത് ആരുമില്ല എന്നൊക്കെ പറഞ്ഞ് ബഹളംവെച്ചാല്‍ അത് കുട്ടിയില്‍ ഭയമുണ്ടാക്കാനേ സഹായിക്കൂ.
കുഞ്ഞ് ഇഴയാന്‍ തുടങ്ങിയാല്‍ അമ്മയ്ക്ക് പരിഭ്രമമാണ്. മുറ്റത്തേക്കെങ്ങാന്‍ ഇഴഞ്ഞിറങ്ങിയാല്‍ ഓടിച്ചെന്ന് അമ്മ കുട്ടിയെ വാരിക്കൂട്ടിയെടുക്കും, ഉമ്മവെക്കും, ഓമനിക്കും. ഏതോ ആപത്തില്‍നിന്ന് അമ്മ തന്നെ രക്ഷിച്ചു എന്നായിരിക്കും കുഞ്ഞിനു തോന്നുക. ആ സന്ദേശമാണ് അമ്മയുടെ ചെയ്തികള്‍ കുഞ്ഞിന്റെ തലച്ചോറില്‍ എത്തിക്കുക.
കുഞ്ഞ് ഇഴയാന്‍ തുടങ്ങിയാല്‍ അമ്മയ്ക്ക് പരിഭ്രമമാണ്. മുറ്റത്തേക്കെങ്ങാന്‍ ഇഴഞ്ഞിറങ്ങിയാല്‍ ഓടിച്ചെന്ന് അമ്മ കുട്ടിയെ വാരിക്കൂട്ടിയെടുക്കും, ഉമ്മവെക്കും, ഓമനിക്കും. ഏതോ ആപത്തില്‍നിന്ന് അമ്മ തന്നെ രക്ഷിച്ചു എന്നായിരിക്കും കുഞ്ഞിനു തോന്നുക. ആ സന്ദേശമാണ് അമ്മയുടെ ചെയ്തികള്‍ കുഞ്ഞിന്റെ തലച്ചോറില്‍ എത്തിക്കുക.
നടക്കാറാകുമ്പോള്‍ കുട്ടി ഒറ്റയ്‌ക്കെങ്ങാന്‍ മുറ്റത്തേക്കിറങ്ങിയാല്‍ ഉണ്ടാകാവുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. 'മോനെ കാണുന്നില്ലല്ലോ' എന്നോ മറ്റോ പറഞ്ഞ് അമ്മ ബഹളംകൂട്ടും. താഴെ എവിടെയെങ്കിലും നില്ക്കുന്നത് കണ്ടാല്‍ ഓടിച്ചെന്ന് വാരിക്കൂട്ടിയെടുത്ത് മാറോടണയ്ക്കും. 'എന്റെ പൊന്നുമോന്‍ ഇനി രാത്രി തനിച്ച് മുറ്റത്തേക്കിറങ്ങല്ലേ' എന്നൊരു താക്കീതു കൊടുക്കുകയും ചെയ്യും. ഒറ്റയ്ക്ക് മുറ്റത്തേക്കിറങ്ങുമ്പോള്‍ കുട്ടി പ്രകൃതിയെ കൂടുതല്‍ മനസ്സിലാക്കും. കുഞ്ഞിനെ സംബന്ധിച്ച് രാവും പകലും ഒരുപോലെയാണ്. രാത്രി വെളിച്ചമില്ല എന്നു മാത്രം. രാത്രിയെ പേടിക്കേണ്ടതാണെന്ന് അച്ഛനമ്മമാരാണ് കുട്ടിയില്‍ കുത്തിവെക്കുന്നത്. അമിതസംരക്ഷണം ഭയത്തിലാണ് കൊണ്ടുചെന്നെത്തിക്കുക. കുഞ്ഞിന്റെ എല്ലാ കാര്യത്തിലും അമ്മ കൂടെയുണ്ടാകും. അഞ്ചാറു വയസ്സാകുന്നതുവരെ കൂടെ കിടത്തി ഉറക്കും. ഭക്ഷണം കൊടുക്കുന്നതില്‍ അമിതതാത്പര്യവും ഉത്കണ്ഠയും കാണിക്കും.
അമിതമായി കുട്ടിയെ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും ദോഷമേ ചെയ്യൂ. തോന്നുമ്പോഴെല്ലാം കുട്ടിയെ എടുത്ത് ഓമനിക്കുന്നത് നമ്മുടെ നാട്ടിലെ പതിവാണ്. കുട്ടിയെ ഇക്കിളിപ്പെടുത്തും, ചിരിപ്പിക്കും, ഒരു പാവ കണക്കേ കളിപ്പിക്കും. കുഞ്ഞ്-അതെത്ര ചെറുതാണെങ്കിലും-ഒരു വ്യക്തിയാണ്. അവന്റെ വ്യക്തിത്വത്തെ അംഗീകരിക്കണം.
കുട്ടി കരയുമ്പോള്‍ അതിനെ എടുത്ത് ഓമനിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. കുട്ടി കരയുന്നത് വിശന്നിട്ടോ അമ്മയുടെ സാമീപ്യത്തിനോ ചൂടുകൊണ്ടോ തണുപ്പുകൊണ്ടോ ഒക്കെ ആയിരിക്കും. അതറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് അഭികാമ്യം. ഒറ്റയ്ക്ക് കിടന്നു കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
കുട്ടി വളര്‍ന്നാലും അവന്റെ ഓരോ കാര്യവും ചെയ്തുകൊടുക്കാന്‍ താത്പര്യപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കുട്ടി ചെയ്യട്ടെ. ജീവിതത്തെ നേരിടാന്‍ അവന്‍ പഠിക്കട്ടെ. നിങ്ങള്‍ എപ്പോഴും കൂടെ ഉണ്ടാകില്ലല്ലോ? അവന്‍ സ്വന്തമായി ഭക്ഷണം കഴിക്കട്ടെ. വസ്ത്രമുടുക്കട്ടെ. സ്വന്തമായി ഗൃഹപാഠം ചെയ്യട്ടെ. പിറന്നുവീഴുമ്പോള്‍ കുട്ടികള്‍ക്ക് ഒന്നിനെയും പേടിയില്ല. വളര്‍ന്നുവരുമ്പോള്‍ എന്തിനെയൊക്കെയാണ് അവര്‍ പേടിക്കുന്നത്! ഇരുട്ടിനെ ഭയക്കുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഭയക്കുന്നു. പാമ്പിനെ, പട്ടിയെ, ഭിക്ഷക്കാരനെ, യക്ഷിയെ, പാലമരത്തെ, പ്രേതങ്ങളെ, പിശാചുക്കളെ- അങ്ങനെ എന്തിനെയെല്ലാം കുട്ടി ഭയക്കുന്നു! ഭൂത പ്രേത പിശാചുക്കളുടെ കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് വിവരിച്ചുകൊടുക്കുന്ന മുത്തശ്ശിമാരും മാതാപിതാക്കളും ധാരാളമുണ്ട്. യക്ഷികളെയും ഗന്ധര്‍വന്മാരെയും കുറിച്ച് വര്‍ണിക്കുന്നതും സാധാരണയാണ്. ഇതൊക്കെ കുട്ടിയില്‍ പേടിയുണ്ടാക്കും. നിലാവുള്ള രാത്രിയില്‍ യക്ഷി വരുമെന്നും വെള്ളിയാഴ്ചകളില്‍ പ്രേതങ്ങള്‍ പുറത്തിറങ്ങുമെന്നുമെല്ലാം പറഞ്ഞുകൊടുക്കുന്നത് ഭയപ്പെടുത്താനേ ഉപകരിക്കൂ. കൊമ്പും വാലുമുള്ള പിശാചിന്റെ കഥയും കുട്ടിയെ ഭയപ്പെടുത്തും. രക്തരക്ഷസ്സ്, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ നാടകങ്ങളും ഡ്രാക്കുള തുടങ്ങിയ പുസ്തകങ്ങളും പേടിപ്പെടുത്താതിരിക്കില്ല.
ഭയം കുഞ്ഞിന്റെ ആത്മവിശ്വാസത്തെ കെടുത്തും. പല കാര്യങ്ങളും ചെയ്യുന്നതില്‍നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും.
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അവനില്‍ ഭയമെന്ന വികാരമില്ല. ഓരോന്നും പറഞ്ഞും പ്രവര്‍ത്തിച്ചും അമിതമായി സംരക്ഷിച്ചും കുഞ്ഞിനെ ഭയത്തിനടിമയാക്കിയാല്‍ കുഞ്ഞിന്റെ ഭാവി തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
കുഞ്ഞ് കരഞ്ഞാല്‍ കാരണം കണ്ടുപിടിച്ച് പരിഹരിക്കുക.
കുഞ്ഞ് ഒറ്റയ്ക്ക് കിടന്ന് കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
ഇഴയാറാകുമ്പോള്‍ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുക.
ആവശ്യമില്ലാതെ കുട്ടിയെ എടുത്ത് ഉമ്മവെക്കുകയും ലാളിക്കുകയും ചെയ്യേണ്ട കാര്യമില്ല.
കുഞ്ഞ് കരഞ്ഞാല്‍ കാരണം കണ്ടുപിടിച്ച് പരിഹരിക്കുക.
കുഞ്ഞ് ഒറ്റയ്ക്ക് കിടന്ന് കളിക്കുമ്പോള്‍ ശല്യം ചെയ്യരുത്.
ഇഴയാറാകുമ്പോള്‍ കുറച്ചൊക്കെ സ്വാതന്ത്ര്യം അനുവദിക്കുക.
ആവശ്യമില്ലാതെ കുട്ടിയെ എടുത്ത് ഉമ്മവെക്കുകയും ലാളിക്കുകയും ചെയ്യേണ്ട കാര്യമില്ല.
മാതൃഭുമി
Thursday, 7 August 2014
23:25
Unknown
| ഷൂസ് ഉപയോഗിക്കുന്നവർ വായിക്കുക |
\ഓഫീസുകളിലും സ്‌കൂളിലുമെല്ലാം നിര്‍ബന്ധമായും ധരിച്ചിരിയ്‌ക്കേണ്ട ഒന്നാണ് ഷൂസ്. അടുപ്പിച്ച് ഉപയോഗിച്ചു കഴിയുമ്പോള്‍ ഇതിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഷൂസ് നനഞ്ഞാല്‍. ഇത് പാദത്തിലും ദുര്‍ഗന്ധത്തിനു കാരണമാകും
ഷൂസിനുളളിലെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കരിക്കട്ടകള്‍ ഇട്ടു വയ്ക്കുന്നത് . ഇത് ഈര്‍പ്പം വലിച്ചെടുക്കുകയും ചെയ്യും. ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും. അതുപോലെ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും. നാഫ്തലീന്‍ ഗുളികകള്‍ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ദുര്‍ഗന്ധം അക |
Subscribe to:
Posts (Atom)
RSS Feed
Twitter